Saturday, September 18, 2021

വായനാദിനാചരണം

 

വായനാദിനാചരണം

ദേശീയ വായന ദിനം 2021 ജൂൺ 19 ന് രാജ്യത്തുടനീളം ആഘോഷിക്കുന്നു. കേരളത്തിന്റെ സാർവത്രിക സാക്ഷരതാ നിരക്കിന്റെ 100% കൈവരിച്ചതിൻറെ പിന്നിലുള്ള വ്യക്തിയായ പി.എൻ.പണിക്കരുടെ ബഹുമാനാർത്ഥം ഈ ദിനം ആഘോഷിക്കുന്നു. വായനാശീലം പ്രചരിപ്പിക്കുന്നതിനും വായനയുമായി ബന്ധപ്പെട്ട കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും വായനയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനുമായി,ശ്രീനാരായണ കോളേജ്,ചാത്തന്നൂർ മലയാള വിഭാഗം ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനാദിനാചരണം ആഘോഷിക്കാൻ തീരുമാനിച്ചു.

അത്തരത്തിലുള്ള ഒരു പ്രവർത്തനം, അവർ ഇഷ്ടപ്പെടുന്ന ഏതെങ്കിലും രചയിതാവിനെയോ പുസ്തകത്തെയോ പരിചയപ്പെടുത്തുന്ന ഏകദേശം 5 മുതൽ 10 മിനിറ്റ് വരെ ഒരു വീഡിയോ അയയ്ക്കുക എന്നതാണ്. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു. ആര്യയും, (ഒന്നാം വർഷ എം.എസ്.സി ഗണിതശാസ്ത്രവും) മയൂരി മണികണ്ഠനും( മൂന്നാം വർഷ രസതന്ത്രം) ഒന്നാം സമ്മാനം പങ്കിട്ടു.


 



വായനാദിനവുമായി ബന്ധപ്പെട്ട മറ്റൊരു പ്രവർത്തനം ജൂൺ 22 ന് നടത്തിയ ക്വിസ് മത്സരമായിരുന്നു. നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തി. അന്തിമ ഫലങ്ങൾ പുറത്തുവന്നപ്പോൾ, ശ്രീമതി രേഷ്മ അനിൽകുമാർ,( മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥി), ഒന്നാം സമ്മാനം കരസ്ഥമാക്കി. 


Friday, June 11, 2021

മലയാളവിഭാഗം വെബിനാർ

 

                                             മലയാളവിഭാഗം -വെബിനാർ





 ശ്രീ നാരായണ കോളേജ്, ചാത്തന്നൂർ മലയാളവിഭാഗത്തിന്റെ  2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക്  ഒരു വെബിനാർ സംഘടിപ്പിച്ചു കൊണ്ട്  ആരംഭം കുറിച്ചു .

 2021 ജൂൺ 2 ന് രാവിലെ 11.00 ന് ശ്രീ. പി വി സുനിൽകുമാർ, മലയാള വകുപ്പ് ,അസിസ്റ്റന്റ് പ്രൊഫസർ, ടി.എം.   ജേക്കബ് മെമ്മോറിയൽ ഗവൺമെന്റ് കോളേജ്, മണിമലക്കുന്ന് , എറണാകുളം   ‘വി .ടി ഭാവിയുടെ കിനാവ്.’ എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു . വി. ടി ഭട്ടതിരിപ്പാടി ന്റെ ആത്മകഥയായ ‘കണ്ണീരും കിനാവും ' അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം . വി. ടി.ഭട്ടതിരിപ്പാടിന്റെ കാഴ്ചപ്പാടുകളെ   വിശാലമായ വീക്ഷണകോണിൽ അദ്ദേഹം അവതരിപ്പിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം. എസ് ലത അധ്യക്ഷത വഹിച്ചു. മലയാള വകുപ്പ്, അസിസ്റ്റന്റ് പ്രൊഫസർ ശ്രീ .കിരൺ മോഹൻ എം വെബിനാർ കൺവീനർ ആയിരുന്നു . വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകർ വെബിനാറിൽ പങ്കെടുത്തു. കോളേജിലെ വിദ്യാർത്ഥികൾ വെബിനാറിൽ സജീവമായി പങ്കെടുത്തു.ഗൂഗിൾ മീറ്റ് പ്ലാറ്റ് ഫോം വഴിയായിരുന്നു വെബിനാർ .




പാടാതെ പാട്ടെല്ലാം ...കവർ സോങ്


 ശ്രീജേഷ് 

രണ്ടാം വർഷ ബി.കോം 






Sunday, June 06, 2021

മിമിക്രി


 ഷെബീബ് എസ് 

മൂന്നാം വർഷ ബി .എ ഹിസ്റ്ററി 















Sunday, May 30, 2021

അവൾ

 

മയൂരി എം 

മൂന്നാം വർഷ ഇൻഡസ്ട്രിയൽ കെമിസ്ട്രി 





അവൾ


നിറമുള്ള സ്വപ്നങ്ങൾ നെയ്തവൾ നിഴലിന്റെ പിന്നിലായടിയവെ 

നരകം ശമിപ്പിക്കും വേദനയിൽ നെറുകയിൽ തലോടിയതാരിവളെ


ഇടനെഞ്ചിലായിവൾ ഇടനാഴിതീർക്ക വെ ഇരുമെയ്യ നനയാതെ കാക്കുന്നിവൾ ഇലതുന്നി നെയ്തൊരാ സ്വപ്നങ്ങൾ ഈറനണിയിച്ചുനിന്നവളിൽ


ഒരുപാട് നാളായിവൾ വളർത്തുന്ന വനാജ്യോത്സന പോലും പൂവിടാറില്ല പതിരിന്റെ ഭാരംപോൽ ഹൃദയമിനിയും പതറാതിരുന്നതിലാണ് അവളിത്രയും


ഒരു നേർത്ത സ്വപ്നത്തിൻ വാതിലിൽ ഇടതൂർന്നു പുൽകുന്ന മോഹങ്ങളിൽ അവളിൽ ഇഴനെയ്ത് കൂട്ടിയ സ്വപ്നങ്ങളിൽ ഇനിയും ബാക്കിയായി.

എന്നെന്നും അന്നായിരുന്നെങ്കിൽ ...

 

സൂര്യ എസ് 

ഒന്നാം വർഷ എം .എസ് .സി മാത്‍സ് 




എന്നെന്നും അന്നായിരുന്നെങ്കിൽ ...


എങ്ങുനിന്നോ ഒറ്റക്കുവന്നിതാ...

പിന്നെന്നോ ഒരുകൂട്ടമായ് മാറിതാ... 

നൂലിഴയാലൊരാത്മ ബന്ധം..

നീയെന്നോ ഞാനെന്നോയില്ലാതെ 

നാമൊന്നായ് മാറിതാ... 

ഇന്നിതെന്തിനോ വീണ്ടും ഒറ്റക്കായൊരു

പടിയിറക്കം 

ചുമരുകൾ പടവിനോടായി മന്ത്രിക്കുന്നു...

ഓർമ്മയിൽ ചിതറിമാഞ്ഞ മുഖങ്ങളെ ഓരോന്നായി

നെഞ്ചിലേറ്റി...

ഗുരുനാഥനെ മനസ്സിൽ വണങ്ങി...

ഇടനാഴിക്കരികിൽ തെളിയുന്ന നിൻ നിറകണ്ണുകളെ 

തിരയുമ്പോൾ തിരിച്ചറിഞ്ഞു ഞാൻ നിന്നിലെ

ആത്മാർത്ഥ സൗഹൃദത്തിനാഴക്കടൽ 

നെഞ്ചുവിങ്ങി പടിവാതിലെത്തി ഞാൻ...

പിൻവിളി കേട്ടു തിരിഞ്ഞുനോക്കി... ... 

എന്നെന്നും അന്നായിരുന്നെങ്കിൽ....

 ...

Saturday, May 29, 2021

എന്റെ വീട് എന്റെ ചുമര്


 ശ്രുതി എസ് 

രണ്ടാം വർഷ ബി .എസ് .സി മാത്‍സ് 






വര 

















അമ്മ

 

സൂഫിയ എൻ 

രണ്ടാം വർഷ ബി .എസ് .സി മാത്‍സ് 





അമ്മ

May 9 മാതൃദിനം. അമ്മമാർക്കായ് ഒരു ദിനം.. ഇന്ന് ഏതൊരു സോഷ്യൽ മീഡിയ എടുത്തുനോക്കിയാലും അവിടെ അമ്മയെ കേന്ദ്രീകരിച്ചു ഒട്ടനേകം വാക്യങ്ങളും, മഹത് വചനങ്ങളും കാണാൻ സാധിക്കും... കൂടാതെ ഒട്ടനേകം പരിപാടികളും കാണും. അമ്മയോടൊപ്പം ഒരു സെൽഫി, അമ്മയ്ക്കൊരുമ്മ, അമ്മയോടൊപ്പം ഒരു ദിനം അങ്ങനെ എത്രയെത്ര പ്രോഗ്രാമുകളാണെന്നോ!!.. ഞാൻ ഇതിന് എതിരായിട്ട് പറയുകയല്ല.. വർഷത്തിൽ ഒരു ദിനം മാത്രമല്ല നാം അമ്മയെ ഓർക്കേണ്ടത്.ഇന്നിപ്പോ മാതൃദിനാശംസകൾ പറഞ്ഞ എത്ര പേർ എന്നും അമ്മയെ ഓർക്കാറുണ്ട്. നമ്മൾ ജീവിക്കുന്ന ഈ ജീവിതത്തിൽ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രമായിട്ടുള്ള ഒരു വസ്തുവല്ല അമ്മ അച്ഛൻ എന്ന് പറയുന്ന രണ്ട് വ്യക്തികൾ.


വിശക്കുമ്പോ അമ്മേ... എന്ന് വിളിക്കാറുള്ളവരാണ് നാം ഏവരും. ഒരുപക്ഷെ അതിനുപകരം അമ്മയുടെ തിരക്കുകൾ മനസിലാക്കി നമുക്ക് തന്നെ ആഹാരം ഇട്ട് കഴിക്കാവുന്നതേ ഉള്ളു എന്ന് നമ്മൾ മനസിലാക്കണം. മാത്രമല്ല അല്പം ദാഹിച്ചാൽ നമുക്ക് വെള്ളം എടുത്തുകുടിക്കാം.. എല്ലായ്പ്പോഴും അമ്മയെ ആശ്രയിക്കേണ്ട ആവശ്യമില്ല.


അമ്മ സ്ത്രീയാണ് ദേവിയാണ് നമ്മേ പ്രസവിച്ചവളാണ്.. എന്നതിലുപരി അവളൊരു മനുഷ്യനാണ്. പച്ചയായ മനുഷ്യൻ!!.. പലപ്പോഴും അവളുടെ നിലപാടുകളും അഭിപ്രായങ്ങളുമൊക്കെ അവൾ കൂടുതൽ സമയവും ചിലവൊഴിക്കുന്ന അടുക്കളയിൽ ഒതുങ്ങിക്കൂടിയേക്കാം.. അങ്ങനെ ഒതുങ്ങിക്കൂടുവാണെങ്കിൽ.. അതിന്റെ പൂർണ ഉത്തരവാദിത്വവും നമ്മളേവർക്കുമാണ്. മകൾ ആയാലും മകനായാലും അമ്മ എന്ന ആ മനുഷ്യസ്ത്രീയെ കേവലം ഈ ഒരു ദിനത്തിൽ മാത്രം നമ്മുടെ സ്റ്റാറ്റസിൽ ഒതുക്കാതെ. അവൾക്കു വേണ്ടി അല്പം സമയം കണ്ടെത്താം. അവളുടെ വിഷമതകളിൽ പങ്കുചേരാം. സമൂഹം അവൾക്കായ് ചാർത്തിക്കൊടുത്ത അടുക്കളപ്പട്ടത്തിൽ നിന്നും അവളെ സ്വതന്ത്രമാക്കാം...അടുക്കള അവൾക്ക്വേണ്ടിയിട്ടുള്ളത് മാത്രമല്ല എന്ന് മനസിലാക്കി നമുക്ക് കൂടി പങ്ക്ചേരാം. അവളിത്രനാൾ വിടർത്താൻ മടിച്ച ചിറകിനാൽ അവളും പറക്കട്ടെ.. അതിൽ ഒരു അച്ഛനും മകനും മകളും തടസമാകാതെ, അവളോടൊപ്പം പറക്കട്ടെ..

ഭൂമി ധന്യമാകട്ടെ..

പെണ്ണ്

 

സൂഫിയ എൻ 

രണ്ടാം വർഷ ബി .എസ് .സി മാത്‍സ് 





പെണ്ണ് 

പേറ്റുവേദനയറിഞ്ഞ് ഒരുവൾക്ക് ജന്മംകൊടുക്കണം....

പെണ്ണെന്നാൽ 'തീ'യാണെന്നവളെ

പറഞ്ഞു പഠിപ്പിക്കണം....

സ്വയം എരിഞ്ഞടങ്ങാനല്ല,

കാമവെറിമൂത്ത് അവൾക്ക്നേരെ അമ്പെയ്യുന്ന- കാമക്കണ്ണുകളെ എരിഞ്ഞടക്കാനുള്ള'തീ'ആകേണം

അവളുടെ ചിറകരിയാൻ വരുന്നവരെ

ഒറ്റദൃഷ്ടിയിൽ ദഹിപ്പിക്കേണം....

ഒറ്റയ്ക്ക് പൊരുതാൻ

അവളെ സന്നദ്ധയാക്കേണം...

ഇരുട്ടിനെ ഭയക്കാതെ തന്നുള്ളിലെ

തീയായ് കത്തിജ്വലിക്കേണം...

അശ്ലീലച്ചുവയായ് വരുന്നവനെ

മൂർച്ഛയേറിയ വാക്കാൽ അരിഞ്ഞുകളയേണം...

മതത്തിന് പകരം മനുഷ്യത്വം

പഠിപ്പിക്കണം....

ധീരത ആണിനുമാത്രമല്ലെന്ന്

അവളിലൂടെ ലോകത്തെ അറിയിപ്പിക്കേണം...

വെറും പെണ്ണാണെന്ന് പറയുന്നവരോട്

പെണ്ണാണ്!അഗ്നി!യാണെന്ന്മറുപടികൊടുക്കേണം.. 

ആ അഗ്നിയിൽ തിന്മകൾ വെന്തെരിയണം...

നന്മകൾ പ്രകാശിക്കേണം...

ജീവനറ്റ് പോയാലും..

"തീ"പാറുന്ന വാക്കായവൾ പുനർജനിക്കേണം!!!



പ്രണയത്തിന്റെ മഴക്കാലം

 

സൂഫിയ എൻ 

രണ്ടാം വർഷ ബി .എസ് .സി മാത്‍സ് 





രണ്ടു കവിതകൾ    




കുപ്പിയിലെ കല

                                                                                                                                                               


ലക്ഷ്മി ജയമോഹൻ 

രണ്ടാം വർഷ ബി .എ ഹിസ്റ്ററി 


കരവിരുതുകൾ 





വരവർണ്ണങ്ങൾ

 

സനൂജ എസ്

മൂന്നാം വർഷ ബി.എ .ഹിസ്റ്ററി 






വര 





കരവിരുതുകൾ

 

കാവ്യ എസ് 

 രണ്ടാം വർഷ ബി.എ .ഹിസ്റ്ററി 






കരവിരുതുകൾ 











'കുട്ടി'വരകൾ

 

അനുജ. എ. എസ്സ് 

 രണ്ടാം വർഷ ബി.എ .ഹിസ്റ്ററി 







വര 




An enigmatic look into the future plight of man!!!


 രേഷ്മ അനിൽകുമാർ 
മൂന്നാം വർഷ ബി.എ .ഹിസ്റ്ററി 






 An enigmatic look into the future plight of man!!! 


The Martian, the debut novel of Andy Weir, is a realistic science-fiction that doesn’t exactly feel like fiction. It’s almost like Defoe’s Robinson Crusoe on Mars. It’s centered around Mark Watney, a botanist, engineer and astronaut, on the Ares 3 mission to Mars by NASA. Watney is stranded on Mars, where majority of the plot is set, by a storm which almost destroys their ship and base and leads to his crewmates assuming his death. Soon after the storm subsides, a survival game ensues. For Watney, it’s either he gets his supplies right and not err or end up dead even before help reaches him. Consequently, the book, written in the form of Watney’s journal entries, opens with a meticulously designed map of Mars.


Weir is brilliant at replacing horror with humor, tactfully, that it almost seems like the trauma of the whole array of near-death experiences and utter isolation is translated into sharp wit in Watney. This may be a bit flat for those looking for an emotional rollercoaster in the thriller. This page-turner gives a whole new dimension to the “science” in “science-fiction” that it, occasionally, seems like a work on Astrophysics, which makes Weir’s sincerity admirable. It’s a shame that there’s not much character development, except for Watney, that they often feel one-dimensional.


Still, it’s a good read even for those remotely interested in space or into its minute details. Moreover, let’s be honest, a page of this is sure to let curiosity get better of you. Weir is so enigmatic that every moment is a close call for Watney. Though cinematized, the book has so much more to offer. So, I highly recommend reading the book and reading it first.

Friday, May 28, 2021

നിഴലും വെളിച്ചവും


അഞ്ജന അജി 

 മൂന്നാം വർഷ ബി .എ ഹിസ്റ്ററി  




വര