Friday, June 11, 2021

മലയാളവിഭാഗം വെബിനാർ

 

                                             മലയാളവിഭാഗം -വെബിനാർ





 ശ്രീ നാരായണ കോളേജ്, ചാത്തന്നൂർ മലയാളവിഭാഗത്തിന്റെ  2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക്  ഒരു വെബിനാർ സംഘടിപ്പിച്ചു കൊണ്ട്  ആരംഭം കുറിച്ചു .

 2021 ജൂൺ 2 ന് രാവിലെ 11.00 ന് ശ്രീ. പി വി സുനിൽകുമാർ, മലയാള വകുപ്പ് ,അസിസ്റ്റന്റ് പ്രൊഫസർ, ടി.എം.   ജേക്കബ് മെമ്മോറിയൽ ഗവൺമെന്റ് കോളേജ്, മണിമലക്കുന്ന് , എറണാകുളം   ‘വി .ടി ഭാവിയുടെ കിനാവ്.’ എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു . വി. ടി ഭട്ടതിരിപ്പാടി ന്റെ ആത്മകഥയായ ‘കണ്ണീരും കിനാവും ' അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം . വി. ടി.ഭട്ടതിരിപ്പാടിന്റെ കാഴ്ചപ്പാടുകളെ   വിശാലമായ വീക്ഷണകോണിൽ അദ്ദേഹം അവതരിപ്പിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം. എസ് ലത അധ്യക്ഷത വഹിച്ചു. മലയാള വകുപ്പ്, അസിസ്റ്റന്റ് പ്രൊഫസർ ശ്രീ .കിരൺ മോഹൻ എം വെബിനാർ കൺവീനർ ആയിരുന്നു . വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകർ വെബിനാറിൽ പങ്കെടുത്തു. കോളേജിലെ വിദ്യാർത്ഥികൾ വെബിനാറിൽ സജീവമായി പങ്കെടുത്തു.ഗൂഗിൾ മീറ്റ് പ്ലാറ്റ് ഫോം വഴിയായിരുന്നു വെബിനാർ .




പാടാതെ പാട്ടെല്ലാം ...കവർ സോങ്


 ശ്രീജേഷ് 

രണ്ടാം വർഷ ബി.കോം 






Sunday, June 06, 2021

മിമിക്രി


 ഷെബീബ് എസ് 

മൂന്നാം വർഷ ബി .എ ഹിസ്റ്ററി 















Sunday, May 30, 2021

അവൾ

 

മയൂരി എം 

മൂന്നാം വർഷ ഇൻഡസ്ട്രിയൽ കെമിസ്ട്രി 





അവൾ


നിറമുള്ള സ്വപ്നങ്ങൾ നെയ്തവൾ നിഴലിന്റെ പിന്നിലായടിയവെ 

നരകം ശമിപ്പിക്കും വേദനയിൽ നെറുകയിൽ തലോടിയതാരിവളെ


ഇടനെഞ്ചിലായിവൾ ഇടനാഴിതീർക്ക വെ ഇരുമെയ്യ നനയാതെ കാക്കുന്നിവൾ ഇലതുന്നി നെയ്തൊരാ സ്വപ്നങ്ങൾ ഈറനണിയിച്ചുനിന്നവളിൽ


ഒരുപാട് നാളായിവൾ വളർത്തുന്ന വനാജ്യോത്സന പോലും പൂവിടാറില്ല പതിരിന്റെ ഭാരംപോൽ ഹൃദയമിനിയും പതറാതിരുന്നതിലാണ് അവളിത്രയും


ഒരു നേർത്ത സ്വപ്നത്തിൻ വാതിലിൽ ഇടതൂർന്നു പുൽകുന്ന മോഹങ്ങളിൽ അവളിൽ ഇഴനെയ്ത് കൂട്ടിയ സ്വപ്നങ്ങളിൽ ഇനിയും ബാക്കിയായി.

എന്നെന്നും അന്നായിരുന്നെങ്കിൽ ...

 

സൂര്യ എസ് 

ഒന്നാം വർഷ എം .എസ് .സി മാത്‍സ് 




എന്നെന്നും അന്നായിരുന്നെങ്കിൽ ...


എങ്ങുനിന്നോ ഒറ്റക്കുവന്നിതാ...

പിന്നെന്നോ ഒരുകൂട്ടമായ് മാറിതാ... 

നൂലിഴയാലൊരാത്മ ബന്ധം..

നീയെന്നോ ഞാനെന്നോയില്ലാതെ 

നാമൊന്നായ് മാറിതാ... 

ഇന്നിതെന്തിനോ വീണ്ടും ഒറ്റക്കായൊരു

പടിയിറക്കം 

ചുമരുകൾ പടവിനോടായി മന്ത്രിക്കുന്നു...

ഓർമ്മയിൽ ചിതറിമാഞ്ഞ മുഖങ്ങളെ ഓരോന്നായി

നെഞ്ചിലേറ്റി...

ഗുരുനാഥനെ മനസ്സിൽ വണങ്ങി...

ഇടനാഴിക്കരികിൽ തെളിയുന്ന നിൻ നിറകണ്ണുകളെ 

തിരയുമ്പോൾ തിരിച്ചറിഞ്ഞു ഞാൻ നിന്നിലെ

ആത്മാർത്ഥ സൗഹൃദത്തിനാഴക്കടൽ 

നെഞ്ചുവിങ്ങി പടിവാതിലെത്തി ഞാൻ...

പിൻവിളി കേട്ടു തിരിഞ്ഞുനോക്കി... ... 

എന്നെന്നും അന്നായിരുന്നെങ്കിൽ....

 ...