Monday, February 05, 2024

കേരളപ്പിറവി 2023

 കേരളപ്പിറവി 2023 


കേരളപ്പിറവിയോട് അനുബന്ധിച്ചു മലയാളവിഭാഗവും കോളേജ് യൂണിയനും ചേർന്ന് മലയാളഭാഷാവാരാചരണം വിവിധ പരിപാടികളോടെ ആചരിച്ചു.കേരളചരിത്രവുമായും സംസ്കാരവുമായും ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് 'കേരളപ്പിറവിദിന ക്വിസ്', മലയാളഭാഷയിലുള്ള ഗ്രാഹ്യം മനസ്സിലാക്കാനും ഭാഷാബോധം അറിയുവാനും ഉള്ള ലക്ഷ്യത്തോടെ 'കേട്ടെഴുത്തു മത്സരം', ഭാഷയിലും വേഷത്തിലും കേരളത്തിന്റെ തനതു സംസ്കാരം വ്യക്തമാക്കാൻ വേണ്ടി 'മലയാളിമങ്ക മത്സരം' എന്നിവ സംഘടിപ്പിക്കപ്പെട്ടു. എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുക്കുകയും മലയാളഭാഷാചരണത്തിന്റെ പ്രാധാന്യം ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുകയും ചെയ്തു. ക്വിസിൽ ഒന്നാം വർഷ എം എസ് സി വിദ്യാർത്ഥികളായ രേവതിയും ദ്രുശ്യയും കേട്ടെഴുത്തിൽമൂന്നാം വർഷ ഹിസ്റ്ററി വിദ്യാർത്ഥി സുനീതിയും  മലയാളിമങ്ക മത്സരത്തിൽ ഒന്നാം വർഷ മാത്‍സ് വിദ്യാർത്ഥിയായ ദേവുവും   വിജയികളായി.







പ്രഭാഷണം-എം.ടി. -'സർഗഭാവനയുടെ ഒന്നാമൂഴങ്ങൾ'

 എം.ടി. -'സർഗഭാവനയുടെ ഒന്നാമൂഴങ്ങൾ' എന്ന വിഷയത്തിൽ മലയാളം വിഭാഗത്തിന്റെയും ഐ ക്യൂ .എ സി യുടെയും സംയുക്താഭിമുഖ്യത്തിൽ പ്രഭാഷണം   സംഘടിപ്പിച്ചു. (2024 ജനുവരി 05 വെള്ളിയാഴ്ച  രാവിലെ 9.30-ന് കോളേജിലെ സെമിനാർ ഹാളിൽ.) വർക്കല, ശിവഗിരി, ശ്രീനാരായണ കോളേജിലെ മലയാളവിഭാഗം മേധാവിയും  അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.നിത്യ പി.വിശ്വം മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ.അംജിത്ത് , സെമിനാറിന്റെ കോ-ഓർഡിനേറ്റർ കൂടിയായ മലയാളം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കിരൺ മോഹൻ എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിഖ്യാത സാഹിത്യകാരൻ ശ്രീ.എം ടി വാസുദേവൻ നായരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ആ സെമിനാർ. എം.ടി വാസുദേവൻ നായരും അദ്ദേഹത്തിന്റെ വിവിധ നോവലുകളും പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ  'രണ്ടാമൂഴം' എന്ന നോവലിനെ പറ്റിയും ചർച്ച നടന്നു.. ക്ലാസ്സിൽ  വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുക്കുകയും ക്ലാസ് വഴി  തങ്ങൾക്ക് ഏറെ നേട്ടമുണ്ടായതായും  അവർ അഭിപ്രായപ്പെട്ടു.




വായനാദിനാചരണം 2023

വായനാദിനാചരണം 2023 


 ദേശീയ വായന ദിനം 2023  ജൂൺ 19 ന് രാജ്യത്തുടനീളം ആഘോഷിക്കുന്നു. കേരളത്തിന്റെ സാർവത്രിക സാക്ഷരതാ നിരക്കിന്റെ 100% കൈവരിച്ചതിൻറെ പിന്നിലുള്ള വ്യക്തിയായ പി.എൻ.പണിക്കരുടെ ബഹുമാനാർത്ഥം ഈ ദിനം ആഘോഷിക്കുന്നു. വായനാശീലം പ്രചരിപ്പിക്കുന്നതിനും വായനയുമായി ബന്ധപ്പെട്ട കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും വായനയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനുമായി,ശ്രീനാരായണ കോളേജ്,ചാത്തന്നൂർ മലയാള വിഭാഗവും  വായനാദിനാചരണം ആഘോഷിക്കാൻ തീരുമാനിച്ചു.

അതിന്റെ ഭാഗമായി ഏതെങ്കിലും ഒരു സാഹിത്യകൃതിയുടെ കുറച്ചു ഭാഗങ്ങൾ അർത്ഥവ്യക്തതയോടും ഭാവതീവ്രതയോടും കൂടി വായിക്കുന്നതിന്റെ  ഓഡിയോ  റെക്കോഡ് ചെയ്ത് ( പരമാവധി 5 മുതൽ 10 മിനിറ്റ് )  7356866030 എന്ന ടെലിഗ്രാം നമ്പറിലേക്കോ 7994709779എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ snccmalayalam@gmail.com എന്ന മെയിലിലേക്കോ ജൂൺ 19  ന് മുൻപായി അയച്ചുനൽകാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.. മികച്ച അവതരണത്തിന് സമ്മാനങ്ങൾ നൽകുവാൻ തീരുമാനിച്ചു.

മത്സരത്തിൽ പങ്കെടുത്ത രമ്യ  ആർ , നന്ദന അശോകൻ എന്നിവർ മികച്ച പ്രകടനം കാഴ്ച വച്ചു .

Saturday, May 20, 2023

ഒരു റിപ്പബ്ലിക് ജാഥ

 ഒരു റിപ്പബ്ലിക് ജാഥ


 രാത്രിയുടെ സംഗീതം താരാട്ടുപോലെ ശ്രവിച്ച് അവൾ ഉറക്കത്തിന്റെ അനന്തതയിലേക്ക് മറഞ്ഞു. ഉറക്കത്തിൻറെ അനന്തതയിൽ നിന്ന് അവൾ സ്വപ്നത്തിന്റെ മടിത്തട്ടിലേക്ക് ഊർന്നുവീണു.



 ഇളങ്കാറ്റിൽ ഒരു തലയെടുപ്പന്ന പോലെ ദേശീയ പതാക ആടിയുലയുകയായിരുന്നു.  ഭാരതമാതാവിന്റെ വേഷമണിഞ്ഞു നിന്ന തന്നെ തമാശകൾ പറഞ്ഞു രസിപ്പിക്കുന്ന സുഹൃത്തുക്കൾ . റിപ്പബ്ലിക് ജാഥ ഒരു നദി പോലെ ഒഴുകാനാരംഭിച്ചു.  കുരുന്നുകളുടെ  കാതുകൾക്ക് കുളിർമയേകുന്ന ദേശസംഗീതങ്ങൾ നദിയുടെ ശബ്ദം പോലെ അലയടിച്ചു. ദേശീയതയുടെ വികാരവും പേറി നീങ്ങുന്ന ജാഥ കാണാൻ ജനസാഗരം  വഴിവീഥികൾക്കിരുവശവും നിരന്നു നിന്നു. ഫോണുകളിൽ ചിത്രം പകർത്തുന്നവർ ചുരുക്കം മാത്രം.



ദേശീയതയുടെ തലയുയർത്തലിനിടയിൽ ഹൃദയഭേദകമായ ഒരു രോദനം ഉയർന്നു കേട്ടു. തന്റെ ജീവൻ രക്ഷിക്കാനായി ഓടുന്ന ഒരു തെരുവുസ്ത്രീ. കീറിയ വസ്ത്രങ്ങൾ വാരിപ്പൊതിഞ്ഞ് പ്രാണരക്ഷാർത്ഥം ഓടുകയാണ് ആ സ്ത്രീ. ഒരു നിമിഷം ജനക്കൂട്ടത്തിനുണ്ടായ അമ്പരപ്പിന്റെ ഒടുവിൽ പെട്ടെന്ന് പലരുടെയും മൊബൈലുകൾക്ക് ജീവൻ വെച്ചു. ഓടിയണയുന്ന അവളെ സംരക്ഷിക്കാനോ അവളുടെ വേദന കാണാനോ ആരും തന്നെ തയ്യാറായില്ല.


 തന്റെ കയ്യിലിരുന്ന ദേശീയ പതാക കൊണ്ട് അവളെ ആശ്വസിപ്പിക്കാൻ ഭാരത മാതാവ് തന്നെ വേണ്ടിവന്നു . ആ പുതപ്പിനുള്ളിൽ  അവൾക്ക് സാന്ത്വനത്തിന്റെ ചൂട് മുകരാനായി.


  ഉറക്കത്തിൽ നിന്നും അവൾ ഞെട്ടി ഉണർന്നു. താൻ കണ്ട സ്വപ്നക്കാഴ്ചകൾക്ക് ഒരു  കടലാസിൽ അവൾ  ജീവൻ നൽകി. ഒരു നാടകമായി അതു പരിണമിച്ചു. 


ആ നാടകത്തിനൊടുവിൽ രണ്ടു വരികൾ കുറിച്ചിട്ടു.


നിശ്ചലമാം പ്രതിമകളേ .. സ്വന്തം മാതൃത്വത്തെ പോലും മനസ്സിലാകാതെ ജീവിക്കുന്ന നിങ്ങൾ ഭാരതമാതാവിനു തന്നെ ഭാരമാണ്..


ആ കലാസൃഷ്ടി അവൾ തന്റെ അധ്യാപകരെയും സുഹൃത്തുക്കളെയും കാട്ടിക്കൊടുത്തു. തെറ്റുകൾ തിരുത്തി വേദിയിൽ അതിനു പൂർണ്ണജീവൻ നൽകി. സ്കൂൾ കലോത്സവത്തിൽ ജീവനുള്ള ആ സ്വപ്നം വിജയക്കൊടി പാറിച്ചു.


 ദേശീയപതാക ഇപ്പോഴും തലപൊക്കി കാറ്റത്ത് ആടിയുലയുന്നുണ്ടായിരുന്നു .ഇനിയും ഇതുപോലുള്ള ജനത വരുമെന്ന് വിശ്വാസത്തോടെ .



ലക്ഷ്മി വിജയൻ

മൂന്നാം വർഷ ബി എ ഡിഗ്രി ഹിസ്റ്ററി

സെമിനാർ-എം.ടി യുടെ നോവൽ പ്രപഞ്ചം -പാഠാന്തരതയുടെ പൊരുളുകൾ

 എം.ടി യുടെ നോവൽ പ്രപഞ്ചം -പാഠാന്തരതയുടെ പൊരുളുകൾ എന്ന വിഷയത്തിൽ മലയാളം വകുപ്പ് സെമിനാർ സംഘടിപ്പിച്ചു. (ജനുവരി 17-ന് രാവിലെ 9.30-ന് കോളേജിലെ സെമിനാർ ഹാളിൽ.) വർക്കല, ശിവഗിരി, ശ്രീനാരായണ കോളേജിലെ മലയാളവിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.നിത്യ പി.വിശ്വം മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്.ലത, സെമിനാറിന്റെ കോ-ഓർഡിനേറ്റർ കൂടിയായ മലയാളം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കിരൺ മോഹൻ എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിഖ്യാത സാഹിത്യകാരൻ ശ്രീ.എം ടി വാസുദേവൻ നായരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ആ സെമിനാർ. എം.ടി വാസുദേവൻ നായരും അദ്ദേഹത്തിന്റെ വിവിധ നോവലുകളും പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ 'രണ്ടാമൂഴം' എന്ന സെമിനാറിൽ ചർച്ച ചെയ്തു. സെമിനാറിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു, സെമിനാറിൽ നിന്ന് തങ്ങൾക്ക് ഏറെ നേട്ടമുണ്ടായതായും അവർ അഭിപ്രായപ്പെട്ടു.